സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തല ഹൈക്കോടതിയിൽ ഹർജി നൽകി. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി, സ്പ്രിങ്കളർ സിഇഒ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. വിവരങ്ങൾ ശേഖരിക്കപ്പെട്ടവർക്ക് ഇവരിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷനേതാവ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെയും രോഗികളുടെയും വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
സ്പ്രിംഗ്ലർ വിഷയത്തിൽ മന്ത്രിമാർക്ക് വ്യത്യസ്ത അഭിപ്രായമാണെന്ന് പ്രതപക്ഷ ഉപനേതാവ് എംകെ മുനീർ അഭിപ്രായപ്പെട്ടു. പൗരന്മാരുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഇതിൽ സിപഐ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്പ്രിങ്ക്ളർ ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഇതേ വിഷയത്തിൽ മൂന്നു ഹർജികൾ കൂടി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജികൾ പരിഗണിക്കവേ സർക്കാർ സത്യവാങ്മൂലം ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 24 ഹർജി വീണ്ടു പരിഗണിക്കും