ഹരിയാനയിൽ നിന്ന് യമുനാ നദി നീന്തിക്കടന്ന് ഉത്തര്‍പ്രദേശിലെത്തിയ തൊഴിലാളികൾ പിടിയിൽ. ലോക്ഡൗണിൽ ദുരിതത്തിലായതിനെ തുടർന്നാണ് തൊഴിലാളികൾ നദി നീന്തിക്കടന് സ്വന്തം നാട്ടിലെത്താൻ ശ്രമിച്ചത്. 12 തോഴലാളികളെ ഉത്തർ പ്രദേശ് പൊലീസ് ക്വാറന്റൈനിലേക്ക് മാറ്റി. പിടിയിലായവർ പാനിപ്പറ്റിലെ ചന്തയിയിലെ ജോലിക്കാരാണ്. 750 കിലോമീറ്റർ ദൂരെയുള്ള സ്വന്തം ഗ്രമാമായ കൗശാമ്പിയിലേക്കായിരുന്നു ഇവരുടെ യാത്ര. നദി നീന്തിക്കടന്ന് ഷാമിലിയിൽ എത്തിയപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. ഗ്രാമവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.
അതേസമയം ഹരിയാനിയിലുള്ള തൊഴിലാളികളെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ഉത്തർപ്രദേശ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ 2,224 പേർ ഹരിയാനയിൽ നിന്ന് മടങ്ങിയെത്തിയതായി യുപി സർക്കാർ അവകാശപ്പെട്ടു. 82 ബസുകളിലായാണ് ഇവരെ സംസ്ഥാനത്ത് എത്തിച്ചത് .11,000 തൊഴിലാളികൾ ഞായറാഴ്ചയോടെ തിരിച്ചെത്തുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി പറഞ്ഞു. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് തൊഴിലാളികളാണ് നാട്ടിൽ പോകാൻ ശ്രമിച്ചത്. കാൽനടയായി സ്വന്തം സംസ്ഥാനത്തേക്ക് പോകാൻ ശ്രമിച്ച തൊഴിലാളികൾ ഉത്തരേന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.