മുംബൈയിൽ ചികിത്സ കിട്ടാതെ മലയാളി മരിച്ചു. കാസർകോട് മഞ്ചേശ്വരം സ്വദേശി ഖാലിദ് ബംബ്രയാണ് മരിച്ചത്. പനിയും ശ്വാസമുട്ടലും അനുഭപ്പെട്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചത്. രോഗിയെ ആശുപത്രിയെ പ്രവേശിപ്പിക്കാനാവില്ലെന്ന് ആശുപത്രികൾ നിലപാട് എടുക്കുകയായിരുന്നു. ഇയാളെ 5 ആശുപത്രിയിൽ നിന്ന് മടക്കുകയായിരുന്നു. ആശുപത്രിയിലെ അസൗകര്യങ്ങൾ പറഞ്ഞാണ് ചികിത്സ നിഷേധിച്ചത്. ഒടുവിൽ സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായി.
സമാനമായി രീതിയിൽ നവി മുംബൈയിലും ചികിത്സ കിട്ടാതെ രോഗി മരിച്ചിരുന്നു. ഇവിടെ മലയാളി വീട്ടമ്മയാണ് മരിച്ചത്. കൊവിഡ് നെഗറ്റീവാണെന്ന പരിശോധനാ ഫലം ഉണ്ടെങ്കിൽ മാത്രമെ രോഗിയെ അഡ്മിറ്റ് ചെയ്യാനാകൂ എന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. ഒടുവിൽ ചികിത്സ കിട്ടാതെ ഇവർ മരിക്കുകയായിരുന്നു.