റെഡ് സോണായിരുന്ന കോട്ടയം മാർക്കറ്റ് തുറന്നു. മാർക്കറ്റിലെ 2 ചുമട്ട് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാർക്കറ്റ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. ഭക്ഷ്യ സാധനങ്ങളുടെ വിതരണം കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ മാർക്കറ്റ് തുറന്നത്. പൂർണമായും അണുവിമുക്തമാക്കിയാണ് മാർക്കറ്റ് തുറന്നത്. മാർക്കറ്റിലേക്ക് ഒരു വഴിയിലൂടെ മാത്രമെ ആളുകളെ പ്രവേശിപ്പിക്കൂ. തെർമൽ സ്കാനിംഗ് നടത്തിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങളെ അണുവിമുക്തമാക്കുന്നുണ്ട്. മൊത്ത വ്യാപനത്തിന് വേണ്ടി മാത്രമാണ് ഇപ്പോൾ മാർക്കറ്റ് തുറന്ന നൽകിയിരിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമെ ചില്ലറ വ്യാപാരം അനുവദിക്കൂ. രാവിലെ 7 മണിമുതൽ വൈകീട്ട 5 മണി വരെയാണ് പ്രവർത്തന സമയം.
കോട്ടയത്ത് ചുമട്ട്തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അസുഖം കണ്ടെത്തുന്നതിന് തൊട്ട് തലേദിവസം വരെ ഇയാൾ മാർക്കറ്റിൽ എത്തിയത് പ്രദേശത്ത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. മാർക്ക് കഴിഞ്ഞ ദിവസമാണ് സമ്പൂർണമായി ആടച്ചത്. അഗ്നി ശമന സേനയും മുൻസിപ്പൽ ജീവനക്കാരും ചേർന്നാണ് പ്രദേശം അണുവിമുക്തമാക്കിയത്. ലോക്ഡൗൺ കാലത്തും മാർക്കറ്റ് സജീവമായിരുന്നു. ഇതിനിടെയാണ് പാലക്കാട് നിന്നും ചരക്കുമായി വന്നയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്