ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 50000 ത്തോട് അടുക്കുന്നു. 24 മണിക്കൂറിനിടെ 2958 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 126 പേർ മരിച്ചു. ആകെ മരണ സംഖ്യ 1694 ആയി. 49400 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.14182 പേർക്കാണ് രോഗം ഭേദമായത്. രോഗമുക്തി നേടുന്നവരുടെ നിരക്ക് 28 ശതമാനത്തിന് മുകളിലെത്തി. മരണസംഖ്യയിലും രോഗ വ്യാപനത്തിലും കഴിഞ്ഞ ദിവസത്തേക്കാൾ കുറവുണ്ട്. എന്നാൽ മരണത്തിന്റെ തോത് ഉയരുകയാണെന്നാണ് ആകെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്രിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. 15525 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 617 പേരാണ് മഹാരാഷ്ട്രിയിൽ മരിച്ചത്. ഗുജറാത്ത്, ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ ഗുരുതരമാണ്. ഗുജറാത്തിൽ -441, ഡൽഹി-206, തമിഴ്നാട്-508, രാജസ്ഥാൻ-97, ഉത്തർപ്രദേശ്-114 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് അപകടകരമായ സൂചനയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളും പ്രവാസികളും മടങ്ങിയെത്തുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടി വരും.