കൊവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗൺ സാഹചര്യത്തില്‍ മാറ്റിവെച്ച 10, 12 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷ നടത്തിപ്പിന്‍റെ തിയ്യതികൾ സിബിഎസ്ഇ പ്രഖ്യാപിച്ചു. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷ നടത്തുക. ഇനി നടക്കാനുള്ളത് 12 വിഷയങ്ങളിലെ പരീക്ഷകളാണ്. വിശദമായ പരീക്ഷാ കലണ്ടര്‍ ഇന്ന് വൈകുന്നേരം പുറത്തിറക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. പരീക്ഷാഫലം ആഗസ്റ്റില്‍ പ്രഖ്യാപിക്കാനാകും ശ്രമിക്കുക.
ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെയും നീറ്റ് പരീക്ഷ ജൂലൈ 26 നും നടക്കും. നേരത്തെ സംസ്ഥാനത്ത് ലോക്ക്ഡൗൺ കാരണം നിലച്ചുപോയ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകൾ മെയ് 21-നും 29-നും ഇടയിൽ ക്രമീകരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് ബാധയെ തുടർന്ന് രാജ്യത്തു പ്രഖ്യാപിച്ച ലോക്ഡൗൺ മൂലമാണ് പരീക്ഷകൾ മാറ്റിവച്ചിരുന്നത്.