എറണാകുളം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് 30 വയസുള്ള യുവതിക്ക്. വൃക്ക സംബന്ധമായ ചികിത്സാർത്ഥം മെയ് 6 ന് കേരളത്തിൽ റോഡ് മാർഗം എത്തിയതാണ് ഇവർ. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെന്നൈയിലാണ് ഇവർ സ്ഥിരതാമസം. ഇന്ന് 361 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 13 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 820 ആയി. ഇതിൽ 10 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 810 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ് .
ഇതര സംസ്ഥനങ്ങളിൽ നിന്നും1280 പേരാണ് ഇത് വരെ റോഡ് മാർഗം ജില്ലയിലേക്ക് എത്തിയത് . ഇതിൽ റെഡ് സോൺ മേഖലയിൽ പെട്ട സ്ഥലങ്ങളിൽ നിന്നെത്തിയ 160 പേരെ കണ്ടെത്തി. ഇവരെ പാലിശ്ശേരി എസ്.സി എം.എസ് ഹോസ്റ്റൽ, കളമശേരിയിലെയും കാക്കനാട്ടെയും രാജഗിരി കോളേജ് ഹോസ്റ്റലുകൾ, എന്നിവിടങ്ങളിലെ കോവിഡ് കെയർ സെൻററുകളിലേക്ക് മാറ്റി.
ജില്ലയിലെ കൊവിഡ് കെയർ സെന്റെറുകളായ ഗവണ്മെന്റ് ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റൽ, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റൽ ,പാലിശ്ശേരി സ്സിഎംസ് ഹോസ്റ്റൽ ,മുട്ടം സ്സിഎംസ് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 216 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് ജില്ലയിൽ നിന്നും 55 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 41 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ ഒരെണ്ണം പോസിറ്റീവ് കേസും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 54 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.