ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വേണമെന്ന് സംസ്ഥാനങ്ങൾ. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ചർച്ചയിലാണ് ആവശ്യം ഉയർന്നത്. മൂന്നാം ഘട്ട ലോക്ഡൗൺ 17 ന് അവസാനിരിക്കെയാണ് ചീഫ്സെക്രട്ടറിമാർ ക്യാബിനറ്റ് സെക്രട്ടറിയുമായി ചർച്ച നടത്തിയത്. സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരും യോഗത്തിൽ സംബന്ധിച്ചു. ലോക്ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ചായിരുന്നു ചർച്ച. വ്യാപാര വാണിജ്യ മേഖലകൾ സജീവമാകുന്ന തരത്തിൽ ലോക്ഡൗണിൽ ഇളവുകൾ വേണമെന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ ഹോട്ട് സ്പോട്ടുകളിലും കൺടെയിൻമെന്റ് സോണുകളിലുമായി ചുരുക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. രാജ്യവ്യാപകമായി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്നാണ് നിഗമനം.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നാളെ ചർച്ച നടത്തും. ലോക്ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിലാണ് ചർച്ച നടത്തുന്നത്. നാളെ ഉച്ചക്ക് ശേഷം 3 മണിക്ക് വീഡിയോ കോൺഫ്രൻസിലൂടെയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കുക. ആരോഗ്യ, ധന, വിദേശ, ആഭ്യന്തര സെക്രട്ടറിമാരും യോഗത്തിൽ സംബന്ധിക്കും.