വയനാട് ജില്ലയിൽ ഇന്ന് 5 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലയായി വയനാട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേത്തു നിന്ന് വന്നവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. കണ്ടടെയെൻമെന്റ് സോണിലും ഹോട്ടസ്പോട്ടിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. മെയ് 7 ന് വിദേശത്ത് നിന്ന് എത്തിയ സ്ത്രീയും ഭർത്താവുമാണ് രോഗികൾ. 13 ആം തീയതിമുതൽ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ഇവർ. ചീരാൽ സ്വദേശികളാണ് . ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ നിന്ന് എത്തിയ യുവാവിനും ചീരാലിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളെ ചെന്നൈയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന സഹോദരനാണ് മറ്റൊരു രോഗി.
മറ്റ് രോണ്ട് രോഗികൾ തിരുനെല്ലിയിലെ പനവല്ലിയിലാണ്. ഈ പ്രദേശത്ത് ആദ്യം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ലോറി ഡ്രൈവറുടെ മകളുടെ സമ്പർക്കപ്പെട്ടികയിലുള്ള ഒരു കുട്ടിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഈ കുട്ടിക്ക് ഒരു വയസ്സുമാത്രമാണ് ഉള്ളത്. പനവല്ലിയിൽ ആദിവാസികൾ ഏറെയുള്ള പ്രദേശമായതിനാൽ അതീവ ജാഗ്രതാ നിർദ്ദേശമുണ്ട്. ഇവിടെയുള്ള 3 കോളനികൾ പൂർണമായും അടച്ചിടും. പുറമെ നിന്ന് ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ആരെങ്കിലും ഇവിടങ്ങളിൽ നിന്ന് പുറത്തുവന്നാൽ ക്വാറന്റൈൻ ചെയ്യാനാണ് തീരുമാനം കഴിഞ്ഞ ദിവസം വയനാട്ടിൽ 3 പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്കത്തിലുള്ളവരെ പരിശോധനക്ക് വിധേയരാക്കിയിരുന്നു. കൂടുതൽ പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.