സർവകലാശാല പരീക്ഷകൾ ജൂണിൽ നടത്തും. ഉന്നതവിദ്യഭ്യാസ മന്ത്രി കെടി ജലീൽ വൈസ് ചാൻസിലർമാരുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം . ആയത്. പ്രാദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത് പരീക്ഷ തീയതി നിശ്ചയിക്കാമെന്ന് സർക്കാർ സർവകലാശാലകളെ അറിയിച്ചു. ഓരോ പ്രദേശത്തെയും ഹോട്ട്സ്പോട്ടുകളും കൺണ്ടെയിൻമെന്റ് സോണുകളും പരിഗണിച്ചായിരിക്കും പരീക്ഷാ തീയതി തീരുമാനിക്കുക ജൂണിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ ശ്രമിക്കണമെന്ന് നിർദ്ദേശിച്ചു. ഇതിനായി ഓൺലൈൻ, സമൂഹ്യമാധ്യമങ്ങൾ, ടിവി, റേഡിയോ എന്നീവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും.
എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ച ശേഷം ജൂൺ ആദ്യവാരത്തിലായിരിക്കും പരീക്ഷകൾ തുടങ്ങുക. അവസാന വർഷ പരീക്ഷകൾക്കായിരിക്കും സർവകലാശാലകൾ മുൻഗണന നൽകുക. വിദ്യാർത്ഥികൾക്ക് അതാത് ജില്ലകളിൽ പരീക്ഷയെഴുതാൻ സൗകര്യം ഒരുക്കാനും തീരുമാനമായി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷകൾ നടത്തുക. 8 സർവകലാശാല വിസിമാരാണ് വീഡിയോ കോൺഫ്രൻസ് വഴിയുള്ള ചർച്ചയിൽ പങ്കെടുത്തത്.