ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. നെടുമ്പാശേരിയിൽ നിന്ന് 17 സർവീസുകളാണ് നടത്തിയത്. യാത്രക്കാരില്ലാത്തതിനാൽ ഏഴ് സർവീസുകൾ നെടുമ്പാശേരിയിൽ റദ്ദാക്കി.മൈസൂർ, ബെംഗളുരു, മുംബൈ സർവീസുകളാണ് റദ്ദാക്കിയത്. മുംബൈയിൽ നിന്ന് രാവിലെ 7.10ന് എയർ ഏഷ്യയുടെ വിമാനമാണ് ആദ്യമെത്തിയത്. ഹൈദ്രാബാദ്, ബെംഗളുരു, പൂനെ, ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തി.
സാമൂഹിക അകലം പാലിച്ചുയിരുന്നു വിമാനത്താവളത്തിലെ പരിശോധന . ഡിജിറ്റൽ രൂപത്തിലുള്ള യാത്രാ രേഖകളാണ് പരിശോധിച്ചത്. ഈ മാസം 25 മുതലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. സ്വകാര്യ വ്യോമയാന കമ്പനികളായ ഇൻഡിഗോയും സ്‌പൈസ് ജെറ്റും ജൂൺ ഒന്നുമുതൽ സർവീസ് ആരംഭിക്കുക. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കായിരിക്കും സർവീസുകൾ.