LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനം റദ്ദാക്കി

ദുരിതത്തിൽ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ യു.എ.ഇയിൽ നിന്ന് കെഎംസിസി ഏർപ്പാടാക്കിയ 160 യാത്രക്കാരുമായി ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ്  വിമാനത്തിനാണ് അനുമതി ലഭിക്കാതിരുന്നത്. അതോടെ, ഗർഭിണികളും കുട്ടികളുമടക്കം 178 യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റേണ്ടി വന്നു. രാഷ്ട്രീയ ഇടപെടലാണ് ചാർട്ടർ വിമാനം മുടക്കിയതെന്ന ആരോപണം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നു കഴിഞ്ഞു.

ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റില്‍ കയറാന്‍ ഒരുങ്ങി വന്നത്. വിമാനത്തിന് യു.എ.ഇ വ്യോമയാന വകുപ്പിന്റെ അനുമതി ലഭ്യമാവാത്തതാണ് പ്രശ്നമെന്ന് കെഎംസിസി നേതാക്കൾ വ്യക്തമാക്കി. കെഎംസിസി ഷാര്‍ജ അഴീക്കോട് മണ്ഡലം കമ്മിറ്റിയാണ് വിമാനം ഏര്‍പ്പാടു ചെയ്തത്. അനുമതി ലഭിച്ചാൽ കെ.എം.സി.സി ചാർട്ടർ ചെയ്ത രണ്ട് വിമാനങ്ങളും ഇന്ന് പുറപ്പെടുമെന്നാണ് നേതാക്കൾ അറിയിക്കുന്നത്.

അതേസമയം, വന്ദേഭാരത് മിഷൻ വിമാനങ്ങളേക്കാൾ കൂടുതൽ തുക ഈടാക്കി യാത്രക്കാരെ എത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ട് കേരളം വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചു എന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കുമാര്‍ പറഞ്ഞിരുന്നു. ഇതോടെ ചാർട്ടർ വിമാനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ തുരങ്കംവെക്കുന്നു എന്ന ചർച്ചയും സജീവമായി.

Contact the author

Gulf Desk

Recent Posts

Web Desk 2 years ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More
Gulf

പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം - കര്‍ശന നിര്‍ദ്ദേശവുമായി സൗദി

More
More
Web Desk 2 years ago
Gulf

സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി

More
More
Gulf

ജന്മദിനം ആഘോഷിക്കാം; ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കുന്നതില്‍ തെറ്റില്ല- ഡോ. ഖൈസ് മുഹമദ് അല്‍ ഷെയ്ഖ്‌

More
More
Gulf Desk 2 years ago
Gulf

റംസാന്‍; നൂറ് കോടി ഭക്ഷണപ്പൊതികള്‍ വിതരണംചെയ്യാന്‍ കാംപെയ്‌നുമായി യുഎഇ

More
More
Gulf Desk 2 years ago
Gulf

ഒറ്റ ദിവസം ഐഎസ് ഭീകരരടക്കം 81 പേരുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ

More
More