ലോക്ഡൗണിന് ശേഷം ആരാധനാലയങ്ങൾ തുറക്കുന്നതിലെ മാർഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ ഉടൻ പുറപ്പെടുവിക്കും. ജൂൺ 8 ന് ശേഷം ആരാധനാലയങ്ങൾ തുറക്കുന്നതിലെ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറിക്കിയിരുന്നു. ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മത നേതാക്കളുമായും ദേവസ്വം അധികൃതരുമായും ചർച്ച നടത്തിയിരുന്നു. ആരാധനലായങ്ങളിൽ രോഗവ്യാപനത്തിന് സാധ്യതയുള്ള ഒരു നടപടിയും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കി. നേതാക്കൾ ഈ നിലപാടിനെ പൂർണമായും പിന്തുണച്ചു. കേന്ദ്ര മാർഗ നിർദ്ദേശങ്ങൾ വന്നതിന് ശേഷം കൂടുതൽ ചർച്ചകൾ നടത്താമെന്ന് മുഖ്യന്ത്രി അറിയിച്ചു.
തുടർന്ന് ഇന്നലെ വൈകീട്ടാണ് കേന്ദ്രം മാർഗ നിർദ്ദേശങ്ങൾ അറിയിച്ചത്. 65 വയസ് കഴിഞ്ഞവരു കുട്ടികളും ആരാധനാലയങ്ങളിൽ പോകരുത്, തീർത്ഥമോ പ്രസാദമോ ഭക്ഷ്യ വസ്തുക്കളോ നൽകരുത്, വിഗ്രഹത്തിൽ തൊടരുത്, പ്രാർത്ഥനാ യോഗങ്ങൾ നടത്തരുത്, ഗായക സംഘടങ്ങളെ അനുവദിക്കരുത്, പൊതു ഇരിപ്പിടങ്ങൾ പാടില്ല തുടങ്ങിയവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. എന്നാൽ ആരാധനലയങ്ങളിൽ ഒരു സമയം അനുവദിക്കാവുന്നവരുടെ എണ്ണം സംബന്ധിച്ച് നിർദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല.
നിയന്ത്രണങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ ആലോചിച്ച കാര്യങ്ങളുമായി ഏറെ സാമ്യമുള്ളതായിരുന്നു കേന്ദ്ര നിർദ്ദേശങ്ങൾ. അത് കൊണ്ടുതന്നെ കേന്ദ്ര നിർദ്ദേശങ്ങൾ മാറ്റമില്ലാതെ അംഗീകരിക്കുന്ന നിലപടായിരിക്കും സംസ്ഥാനത്തിന്റേത്. അതേ സമയം ആരാധനായങ്ങളിൽ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനുളള നിർദ്ദേശം സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടകും