പാലക്കാട് ഗർഭിണിയായ ആന ചെരിഞ്ഞത് ഉപയോഗിച്ചുകൊണ്ട് വർഗീയ പ്രചാരണത്തിന് കളമൊരുക്കാൻ ചിലദുഷ്ട ശക്തികൾ രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരക്കാർക്കെതിരെ ജാഗ്രത പാലിക്കണം. ബോധപൂർവം ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമാക്കിയാണ് സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്ന് മേനകാ ഗാന്ധി പ്രചരിപ്പിച്ചത്. വർഗീയ ധ്രുവീകരണമായിരുന്നു മേനകാ ഗന്ധിയുടെ ശ്രമം. മലപ്പുറം ഒരു മതവിഭാഗത്തിന്റേതാണെന്ന് തുടർച്ചയായി പ്രചരിപ്പിക്കുകയാണ്. ദേശീയ തിലത്തിൽ തന്നെ മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകർക്കുകയാണ് ഇവരുടെ ലക്ഷ്യം. വർഗീയ വിഷം തുപ്പുന്ന പ്രചരമത്തിൽ നിന്ന് ഇവർ പിന്മാറണം. അമേരിക്കയിൽ സംഭവിക്കുന്നത് പോലുളള വംശീയ കലാപം സൃഷ്ടിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. ഈ നീക്കത്തിൽ ആരും പങ്കാളികളാകരുത്. യാഥാർത്ഥ വസ്തുകൾ മനസിലാക്കി നടപടി എടുക്കാൻ കേരളം സന്നദ്ധമാണ്. മാതൃകാ പരമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആന ചെരിയൽ: വർഗീയ പ്രചാരണത്തിന് കളമൊരുക്കാൻ ശ്രമമെന്ന് കോടിയേരി