അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കുന്നതിന് ഇന്ത്യ ചൈന ലഫ്റ്റനന്‍റ് ജനറല്‍മാര്‍ ചര്‍ച്ചനടത്തി. സമാധാനപരമായി പ്രശ്നം തീർക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. സൈനിക, നയതന്ത്ര ചർച്ചകൾ തുടരും എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രശ്നപരിഹാരത്തിനു വ്യക്തമായ വഴി തെളിഞ്ഞില്ലെങ്കിലും അതിലേക്കുള്ള ആദ്യ പടിയാണിതെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഇന്ത്യ–ചൈന സൈനികര്‍ തമ്മില്‍ ഏറ്റമുട്ടി ഒരു മാസത്തിന് ശേഷമാണ് പ്രശ്ന പരിഹാരത്തിന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നത്. ലേ ആസ്ഥാനമായുള്ള 14 കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ്, ദക്ഷിണ ഷിൻചിയാങ് മേഖല കമാൻഡർ മേജർ ജനറൽ ലിയു ലിൻ എന്നിവരായിരുന്നു ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
എന്നാല്‍, ചർച്ചയുടെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല. മേയ് ആദ്യവാരത്തിന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണം എന്ന നിലപാടാണ് പ്രധാനമായും ഇന്ത്യ ചർച്ചയിൽ സ്വീകരിച്ചത് എന്നറിയുന്നു. ചർച്ച 4 മണിക്കൂർ നീണ്ടു.