പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിങിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. റൊട്ടി വിഭവങ്ങളുടെ കൂട്ടത്തിൽ പൊറോട്ട പെടില്ല എന്നാണ് അമിത നിരക്കിന് അധികൃതർ നൽകുന്ന ന്യായം.
റെഡി ടു കുക്ക് ഭക്ഷണപദാർഥങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്ന ഐഡി ഫ്രഷ് ഫുഡ് എന്ന സ്വകാര്യ സ്ഥാപനം പൊറോട്ട റൊട്ടിവിഭാഗത്തില്‍പ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്ന് വാദിച്ച് അപേക്ഷ നല്‍കുകയായിരുന്നു. പ്ലെയിൻ ചപ്പാത്തി / റൊട്ടി എന്നിവയുടെ ഒപ്പം പൊറോട്ടയെയും ഉൾപ്പെടുത്തണം എന്നായിരുന്നു കമ്പനിയുടെ ആവശ്യം. ചപ്പാത്തിക്കും റൊട്ടിക്കും 5% ജിഎസ്‌ടിയാണ് ഈടാക്കുന്നത്. കമ്പനിയുടെ വാദം നിരാകരിച്ച അതോറിറ്റി പൊറോട്ട റൊട്ടി ഇനത്തിൽ ഉൾപ്പെടില്ലെന്ന് കാട്ടി 18% ജിഎസ്‌ടി ഏർപ്പെടുത്തുമെന്ന് അറിയിക്കുകയായിരുന്നു.
അന്യായമായ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഭക്ഷണത്തിനുമേലുള്ള ഇത്തരം വിവേചനം നീതീകരിക്കാനാകില്ലെന്ന് നിരവധിപേർ പ്രതികരിച്ചു. #HandsOffPorotta എന്ന ഹാഷ്‌ടാഗിൽ മലയാളികളുൾപ്പെടെ പ്രതിഷേധത്തിൽ മുന്നിലുണ്ട്.