കർഷകരുടെ വായ്പാ മോറിട്ടോറിയത്തിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ബാങ്കും ഇടപാടുകാരും തമ്മിലെ വിഷയമാണെന്ന് പറഞ്ഞ് കേന്ദ്ര സർക്കാറിന് കൈകഴുകാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വായ്പാ മോറിട്ടോറിയം കാലത്ത് കർഷകരിൽ നിന്ന് പലിശ ഈടാക്കുന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്ര സർക്കാറിനെ വിമർശിച്ചത്. കർഷകരിൽ നിന്ന് പലിശ ഈടാക്കിയതിൽ തെറ്റില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.
പലിശ ഈടാക്കിയില്ലെങ്കിൽ ബാങ്കുകൾക്ക് സാമ്പത്തിക ബാധ്യയുണ്ടാകുമെന്ന് ഹർജി പരിഗണിക്കവെ കോടതിയെ അറിയിച്ചു. ഈ നിലപാടിനെയാണ് ജസ്റ്റിസ് ശശിഭൂഷന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് വിമർശിച്ചത്. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച വായ്പ മോറിട്ടോറിയം ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കർഷകരുടെ വായ്പയിന്മേലുള്ള പലിശ വേണ്ടെന്ന് വെക്കാൻ തയ്യാറാണോ എന്ന് കോടതി ബാങ്കുളോട് ചോദിച്ചു. ആഗ്സ്റ്റ് ആദ്യ വാരത്തിൽ ഹർജി വീണ്ടു പരിഗണിക്കുമ്പോൾ നിലപാട് അറിയിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടു.