ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വീണ്ടും വിഷവാതക ചോർച്ച. പരവാഡയിലെ ഫാർമ പ്ലാന്റിലാണ് വാതക ചോർച്ച ഉണ്ടായത്. രണ്ട് തൊഴിലാളികൾ മരിച്ചു. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈനോര്‍ ലൈഫ് സയന്‍സസ് എന്ന ഫോര്‍മ കമ്പനിയുടെ പ്ലാന്റില്‍ ഇന്നലെ രാത്രിയായിരുന്നു വിഷവാതക ചോര്‍ച്ചയുണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതായി മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഓഫീസ് അറിയിച്ചു.
മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി കമ്പനി അടച്ചു പൂട്ടിയിരിക്കുകയാണ്. അപകടം നടന്ന സമയത്ത് ഇവിടെ മുപ്പതോളം തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. വാതക ചോർച്ചയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.
ഒരുമാസത്തിനിടെ രണ്ടാമത്തെ വിഷവാതക ദുരന്തമാണ് വിശാഖപട്ടണത്തിൽ സംഭവിക്കുന്നത്. കഴിഞ്ഞ മാസം വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ വിഷവാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.