കര്‍ണാടക: കോവിഡ് കാരണം മരണപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന എട്ടോളം ശവശരീരങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഒരേ കുഴിയിലിട്ട് സംസ്കരിക്കുന്നതിന്റെ വീഡിയോ പുറത്ത്. കർണാടകയിലെ ബെല്ലാരിയിലാണ് സംഭവം.
സംഭവം വളരെ നിഷ്ട്ടൂരവും വേദനാജനകവുമാണെന്ന് മുഘ്യമന്ത്രി ബി. എസ്. യെദിയൂരപ്പ പറഞ്ഞു. ശവശരീരങ്ങളെ അത്യധികം ശ്രദ്ധയോടെ മറവുചെയ്യണമെന്നുള്ള നിർദ്ദേശവും അദ്ദേഹം അറിയിച്ചു. വീഡിയോ ശ്രദ്ധിച്ചാൽ ശരീരങ്ങൾ വൃത്തിയായ് പൊതിഞ്ഞിട്ടുണ്ടെന്ന് കാണാമെന്നും, കേസ് അന്വേഷിക്കുന്നത് മനുഷ്യത്വ വിരുദ്ധമായ സംസ്കരണം ഉണ്ടായോ എന്നറിയുവാനാണെന്നും ബെല്ലാരി ഡെപ്യൂട്ടി കമ്മിഷണർ കളക്ടർ എസ്. എസ്. നകുൽ പ്രതികരിച്ചു.
വീഡിയോ കണ്ട് പ്രതിപക്ഷം വളരെ രൂക്ഷമായി വിമർശിച്ചു. "നിങ്ങളുടെ ആരുടെയെങ്കിലും പരിചയത്തിലുള്ളവർ കോവിഡ് കാരണം മരണപ്പെടുകയാണെങ്കിൽ, സൂക്ഷിക്കുക.. ഇങ്ങനെയാണ് കർണാടകയിലെ ബി. ജെ. പി സർക്കാർ ശരീരങ്ങൾ മറവുചെയ്യുന്നത്. ഇതാണ് അവരുടെ നന്നായി ആസൂത്രണം ചെയ്ത കോവിഡ് പ്രവർത്തനം. " ജനത ദൾ സെക്കുലർ ട്വീറ്റ് ചെയ്തു.
കോവിഡ് കാരണം മരണപ്പെടുന്നവരുടെ ശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ലെങ്കിലും ഇത്തരത്തില്‍ മറവ് ചെയ്യതിരിക്കാനെങ്കിലുംശ്രദ്ധിക്കേണ്ടതുണ്ട്. പതിനേഴായിരത്തിലധികം പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.നിലവിൽ രണ്ടര ലക്ഷത്തോളം പേർ ചികിത്സയിലും കോവിഡ് കേന്ദ്രങ്ങളിലുമാണ്