ഏറണാകുളം: ആറുമാസം പ്രായമായ കുഞ്ഞിനുനെരെ അച്ഛന്റെ ക്രൂര മര്‍ദനം . കുഞ്ഞിന്റെ ദേഹത്ത് അടിയേറ്റത്തിന്റെയും പൊള്ളലേറ്റതിന്റെയും പാടുകൾ കണ്ടെത്തി. മദ്യപിച്ചുവന്ന ഇയാള്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് അമ്മ മൊഴി നൽകി.
എറണാകുളം കരിങ്ങാച്ചിറയിലാണ് സംഭവം. പോലീസുകാരും ആശാ വർക്കേഴ്സും ശിശു ക്ഷേമ സമിതിയും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന് ബാഹ്യമായ പരിക്കുകളൊന്നും ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആനന്ദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിന്റെയും അമ്മയുടെയും സംരക്ഷണം മാനിച്ച് ശിശുഭവനിലേക്ക് മാറ്റി.കുഞ്ഞിനെ അച്ഛൻ ആനന്ദ് നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അങ്കമാലിയിൽ നടന്ന സമാന സംഭവത്തില്‍ അച്ഛൻ എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുഞ്ഞിനു തലക്ക് സാരമായ പരിക്കേറ്റിരുന്നു. ഗുരുതരമായ പരിക്കുകളോടെ കുഞ്ഞിപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്