യു.പിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളി വികാസ് ദൂബെ അറസ്റ്റിൽ. 5 ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഇന്ന് രാവിലെ മധ്യ പ്രാദേശിലെ ഒരു ക്ഷേത്രത്തിനു മുന്നിൽ വെച്ചാണ് ഇയാൾ പിടിക്കപ്പെട്ടത്.
കാന്‍പൂര്‍ ആക്രമണത്തിന് ശേഷം യു.പി പൊലീസ് തയ്യാറാക്കിയ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഒന്നാമനാണ് വികാസ് ദുബെ. ഇന്ന് രാവിലെ ഏഴോടെയാണ് ഇയാളെ ഒരു ക്ഷേത്രത്തിനുമുന്നില്‍വെച്ച് പോലീസ് കണ്ടെത്തിയത്. പോലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ, "ഞാൻ കാൻപൂരുകാരൻ വികാസ് ദുബെയാണ്" എന്ന് വിളിച്ചുപറയുന്നതായി CCTV ദൃശ്യങ്ങൾ പറയുന്നു.
വികാസ് ദുബെയുടെ അനുയായി അമര്‍ ദുബെ ഹാമിര്‍പുരില്‍വെച്ച് ഇന്നലെയുണ്ടായ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു. വികാസ് ദുബെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.