ഗുണ്ടാസംഘം നേതാവ് വികാസ് ദുബെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നു. സംഭവത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച രംഗത്ത് വരുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
''കാർ മറിച്ചിട്ടതല്ല, പക്ഷേ സർക്കാർ അട്ടിമറിയിൽനിന്ന് രക്ഷപ്പെട്ടു'' എന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
''കുറ്റവാളിയെ ഇല്ലാതാക്കി. അയാൾക്കും അയാളുടെ കുറ്റകൃത്യങ്ങൾക്കും സംരക്ഷണം നൽകിയവരുടെ കാര്യത്തിൽ ഇനി എന്താണ് ചെയ്യാൻ പോകുന്നത്'' എന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.
ദുബെയെ കൊണ്ടു പോയിരുന്ന പോലീസ് വാഹനം ദേശീയപാതയില്‍ വച്ച് അപകടത്തില്‍ പെട്ടപ്പോള്‍ പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും, തുടര്‍ന്ന് പ്രതിയെ വെടിവെച്ചുകൊന്നു എന്നുമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് വരുന്ന ന്യായീകരണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ദുബെയുടെ അഞ്ച് സഹായികള്‍ ഇത്തരത്തില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍ വികാസ് ദുബെ കൊലപെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, വ്യാജ ഏറ്റുമുട്ടല്‍ ഭയന്ന് ദുബെയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ മുബൈ സ്വദേശിയായ വ്യക്തി നിവേദനം നല്‍കിയിരുന്നു. യുപി പോലീസിന്റെ വിവിധ വ്യാജ ഏറ്റുമുട്ടലുകളില്‍ ദുബെയുടെ നിരവധി സഹായികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ വികാസ് ദുബെയുടെ സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ എത്തിയത്.