മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവുമായ പി ചിദംബരവുമായി സച്ചിൻ പൈലറ്റ് ചര്‍ച്ച നടത്തി. തനിക്കും മറ്റ് 18 എംഎൽഎമാർക്കും എതിരായെടുത്ത അയോഗ്യത നടപടികളെ ചോദ്യം ചെയ്യാൻ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചതിനു ശേഷം നടത്തിയ ഫോൺ സംഭാഷണം പാര്‍ട്ടി പ്രവര്‍ത്തകരെതന്നെ ആശ്ചര്യപ്പെടുത്തി.
ഉപമുഖ്യമന്ത്രി, രാജസ്ഥാൻ പിസിസി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്ന് സ്ഥാനമൊഴിയുന്നതിനു തൊട്ടുപിന്നാലെയാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലേക്ക് നിരന്തരം ക്ഷണിക്കപ്പെട്ട ചിദംബരവുമായി പൈലറ്റ് ഫോണിൽ സംസാരിച്ചത്. എല്ലാ വിഷയങ്ങളും ചർച്ചചെയ്യാമെന്നും ഈ അവസരം പ്രയോജനപ്പെടുത്താൻ അദ്ദേഹത്തെ ഉപദേശിച്ചെന്നും ചിദംബരം പറഞ്ഞു. കോൺഗ്രസിന്റെ മറ്റൊരു മുതിർന്ന നേതാവ് പൈലറ്റ് തിരിച്ചുവരികയാണെങ്കിൽ "മാന്യമായി സ്വാഗതം" ചെയ്യുമെന്നും അറിയിച്ചു.
അയോഗ്യതാ ഹര്‍ജി വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്പീക്കറുടെ മുമ്പാകെ നടപടികൾക്കായി കൊണ്ടുവരും. എംഎൽഎമാർ മൂന്ന് ദിവസത്തിനകം അവരുടെ അഭിപ്രായങ്ങളോ തീരുമാനങ്ങളോ അറിയിച്ചില്ലെങ്കിൽ, ഇത് ഹർജി കേൾക്കുന്നതിനെയും തീർപ്പാക്കുന്നതിനെയും ബാധിക്കുമെന്ന് പൈലറ്റിനും മറ്റ് എംഎൽഎമാർക്കും നൽകിയ നോട്ടീസിൽ പറയുന്നു.
അതേസമയം, സ്പീക്കറുടെ അയോഗ്യത നടപടിക്കെതിരെ എംഎൽഎമാർ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന്, ഹൈക്കോടതിയിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് നേതാവും, രാജ്യസഭാ എംപിയുമായ അഭിഷേക് സിംഗ്വി അറിയിച്ചു.