നിർഭയ കേസിൽ 4 പ്രതികളെ ജനുവരി 22-ന് തൂക്കിലേറ്റും. പ്രതികളായ വിനയ് ശർമ മുകേഷ് സിംഗ് എന്നിവരുടെ തിരുത്തൽ ഹർജി കോടതി തള്ളി. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരായിരുന്നു ബഞ്ചിലെ മറ്റ് അംഗങ്ങൾ. എൻ വി രമണയുടെ ചേംബറിലാണ് തിരുത്തൽ ഹർജി കോടതി പരിഗണിച്ചത്. കേസിലെ 4 പ്രതികൾക്കും ഡൽഹി പാട്യാല കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22-ന് രാവിലെ 7 മണിക്ക് ശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. ജനുവരി ഏഴിനാണ് വിനയ്കുമാർ തിരുത്തൽ ഹർജി സമർപ്പിച്ചത്. തുടർന്ന് മുകേഷും തിരുത്തൽ ഹർജി ഫയൽ ചെയ്തു. ഇനി രാഷ്ട്രപതിക്ക് ദയാഹർജി നൽകുക മാത്രമാണ് പ്രതികളുടെ മുന്നിലെ അവസാന വഴി. പവൻ ഗുപത, അക്ഷയ് സിംഗ് എന്നിവരാണ് മറ്റ് പ്രതികൾ. ഇവർ തിരുത്തൽ ഹർജി നാളെ സമർപ്പിച്ചേക്കും.
നിർഭയ കേസിൽ പ്രതികളെ ജനുവരി 22-ന് തൂക്കിലേറ്റും