ആലപ്പുഴ കണ്ടാർക്കാട്ടെ പി കൃഷ്ണപിള്ള സ്മാരക മന്ദിരം തീവെച്ച് നശിപ്പിച്ച കേസിൽ 5 പ്രതികളെ കോടതി വെറുതെവിട്ടു. കോടതി വെറുതെവിട്ടവർ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്. വിഎസ് അച്യുതാനന്ദന്റെ മുൻ സ്റ്റാഫ് അംഗം ലതീഷ് പി ചന്ദ്രൻ ഉൾപ്പെടെയുളളവരായിരുന്നു പ്രതികൾ. പ്രതികൾ കുറ്റം ചെയ്തതിന് തെളിവില്ലെന്ന് കേസിൽ വിധി പറഞ്ഞ ആലപ്പുഴ ജില്ലാ കോടതി വ്യക്തമാക്കി. ഒറ്റവാക്കിലാണ് കോടതി വിധി പറഞ്ഞത്. കേസിൽ 53 സാക്ഷികളെ വിസ്തരിച്ചു. സംഭവത്തിന് ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല. പ്രോസിക്യൂഷൻ സാക്ഷികൾ വിചാരണ വേളയിൽ കൂറ് മാറിയിരുന്നു.
മാർച്ച് 14 നാണ് കേസിൽ വിസ്താരം ആരംഭിച്ചിത്. 2013 ഓക്ടോബർ 31 രാത്രി കൃഷ്ണപിള്ള അവസാനകാലം ഒളിവിൽ കഴിഞ്ഞ കണാർകാട്ടെ വീടും സ്തൂപവും ആക്രമിക്കപ്പെട്ടത്. കേസ് ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരം സിപിഎം പ്രവർത്തകരെ പ്രതികളാക്കിയെന്ന് ആരോപണം ഉണ്ടായിരുന്നു. സിപിഎമ്മിലെ വിഭാഗീയതയുടെ മറ പിടിച്ച് കെട്ടിചമച്ചതെന്നും പ്രതികൾ ആരോപണം ഉന്നയിച്ചിരുന്നു.