സുശാന്ത് സിംഗ് രാജ്പുത് കേസ് ദിനംപ്രതി മാഞ്ഞുപോവുകയാണെന്ന് ബിഎസ്പി പ്രസിഡന്റ് മായാവതി. ദുഃഖിതരായ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനായി സിബിഐ അന്വേഷണം വേണമെന്നും മായാവതി പറഞ്ഞു. കേസിന്റെ അന്വേഷണം മഹാരാഷ്ട്ര സർക്കാർ ഗൗരവമായി കാണണമെന്നും മായാവതി കൂട്ടിച്ചേർത്തു.
"സുശാന്ത് രാജ്പുത് സംഭവത്തിൽ മഹാരാഷ്ട്രയിലെയും ബീഹാറിലെയും കോൺഗ്രസ് നേതാക്കൾ സ്വീകരിച്ച വ്യത്യസ്ത നിലപാട് കാരണം അവരുടെ യഥാർത്ഥ ഉദ്ദേശ്യം രാഷ്ട്രീയ താൽപ്പര്യങ്ങൾ നിറവേറ്റുക എന്നതാണെന്ന് തോനുന്നു. മഹാരാഷ്ട്ര സർക്കാർ ഇത് ഗൗരവമായി കാണണം." മായാവതി പറഞ്ഞു
മരിച്ച നടന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടി റിയ ചക്രവർത്തിക്കും മറ്റ് ആറ് പേർക്കുമെതിരെ ജൂലൈ 25 ന് ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂൺ 14നാണ് മുംബൈയിലെ സബർബൻ ബാന്ദ്രയിലെ അപ്പാർട്ട്‌മെന്റിൽ സുശാന്തിനെ (34) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.