ഇന്ത്യൻ നിർമ്മിത വെന്റിലേറ്ററുകൾ കയറ്റുമതി ചെയ്യാൻ കേന്ദ്രത്തിന്റെ അനുമതി. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് മന്ത്രിമാരുടെ സംഘം വെള്ളിയാഴ്ച നടത്തിയ 19-മത് യോഗത്തിലാണ് അനുമതി നൽകിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത് .തദ്ദേശീയമായി നിർമ്മിക്കുന്ന വെന്റിലേറ്ററുകളുടെ കയറ്റുമതി സുഗമമാക്കാന്‍ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിനോട് ആവശ്യപ്പെട്ടിടുണ്ട്.
വെന്റിലേറ്ററുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും, ഇത് യന്ത്രങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയെ പ്രാപ്തരാക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. ആറുമാസം മുമ്പുള്ളതിനേക്കാൾ കുറഞ്ഞത് രണ്ട് ഡസനോളം വെന്റിലേറ്ററുകൾ ഇപ്പോൾ രാജ്യത്തുണ്ടെന്നും ഇന്ത്യയിലെ കോവിഡ് -19 രോഗികൾക്ക് മെക്കാനിക്കൽ വെന്റിലേഷനെക്കാൾ ഓക്സിജൻ തെറാപ്പിയാണ് ആവശ്യമെന്നതിനാലും, രാജ്യത്ത് മരണനിരക്ക് വളരെ കുറവായതിനാലും, കയറ്റുമതി സുഖമമായി ചെയ്യാവുന്നതാണെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുമ്പ് ഒരു മാസത്തിൽ 50-100 വെന്റിലേറ്ററുകൾ ഉത്പാദിപ്പിച്ചിരുന്ന രണ്ട് വലിയ നിർമ്മാതാക്കൾക്ക് ഇപ്പോൾ 5,000 മുതൽ 10,000 വരെ വെന്റിലേറ്ററുകൾ നിർമ്മിക്കാൻ കഴിയുന്നുണ്ട്. വെന്റിലേറ്ററുകൾ കയറ്റുമതി ചെയ്യുന്നത് ഡിജിഎഫ്ടി മാർച്ചിൽ നിരോധിച്ചിരുന്നു.