രാമക്ഷേത്ര നിർമാണ ഭൂമിപൂജയെ പിന്തുണച്ച കോൺഗ്രസ് നിലപാടിൽ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി. വിഷയം ചർച്ച ചെയ്യാൻ ലീഗീന്റെ രാമക്ഷേത്ര നിർമാണ ഭൂമി പൂജയെ പിന്തുണച്ച കോൺഗ്രസ് നിലപാടിൽ മുസ്ലീം ലീഗിന് കടുത്ത അതൃപ്തി. വിഷയം ചർച്ച ചെയ്യാൻ ലീഗീന്റെ ദേശീയ സമിതിയോഗം നാളെ പാണക്കാട് ചേരും. പ്രിയങ്കഗാന്ധിയുടെ പ്രസ്താവനക്ക് തൊട്ട് പിന്നാലെയാണ് ലീഗ് അടിയന്തര യോഗം വിളിച്ചത്. രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ചുള്ള കോൺഗ്രസ് നേതാക്കളായ കമൽനാഥ് ദ്വിഗ് വിജയ് സിംഗ് എന്നിവരുടെ പ്രസ്താവനയിൽ ലീഗ് അണികളിൽ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ ഹൈക്കമാന്റ് രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ചിട്ടിലെന്ന ന്യായമാണ് ലീഗ് പറഞ്ഞിരുന്നത്. കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ അഭിപ്രായ മുഖവിലക്കെടുക്കെണ്ടെന്നതായിരുന്നു ലീഗിന്റെ നിലപാട്.
കോൺഗ്രസ് നിലപാടിൽ മുസ്ലീലീഗ് കൃത്യമായ പ്രതികരണം അറിയിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് ഇ ടി പറഞ്ഞു.
കോൺഗ്രസ് നിലപാടിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നിലപാട് മതേതര വിശ്വാസികളിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്നായിരുന്നു സമസ്ത മുഖപത്രത്തിൽ വ്യക്തമാക്കി.
രാമക്ഷേത്ര ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്നാണ് പ്രിയങ്കയുടെ ട്വീറ്റ് ഇന്ത്യൻ സംസ്കാരത്തിൽ ശ്രീരാമനും സീതയും രാമായണവും ആഴമേറിയ അടയാളമെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് ഹൈക്കമാന്റ് ആദ്യമായാണ് രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്.
രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച് കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ദിഗ് വിജയ്സിംഗ്, എന്നിവർ നേരത്തെ രംഗത്തെത്തിയിരുന്നു. ഭൂമി പൂജ ബിജെപി പരിപാടിയാക്കുകാണെന്നും, കോൺഗ്രസ് നേതാക്കളെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നില്ലെന്നും കമൽനാഥ് പറഞ്ഞിരുന്നു. ഭൂമി പൂജയുടെ ഭാഗമായി എല്ലാ ഹിന്ദുക്കൾക്കും മനീഷ് തിവാരി ആശംസയര്‍പ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഭൂമി പൂജയുമായി മുന്നോട്ട് പോകരുതെന്ന് കോൺഗ്രസിലെ ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് സോണിയാ ഗാന്ധി അറിയിച്ചത്.