ശ്രീലങ്കന്‍ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഹീന്ദ രാജപക്സെയുടെ നേതൃത്വത്തിലുള്ള എസ്‌എൽപിപി വിജയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പാർട്ടി 22 ജില്ലകളിൽ 18 എണ്ണത്തിലും ജയം ഉറപ്പാക്കി.
ഔദ്യോഗിക കണക്കുകൾ പ്രകാരം ശ്രീലങ്കന്‍ പീപ്പിൾസ് പാർട്ടി (എസ്‌എൽപിപി) 145 സീറ്റുകൾ നേടിയിട്ടുണ്ട്. സഖ്യകക്ഷികൾക്ക് 150 സീറ്റുകളാണുള്ളത്. 225 അംഗ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് എസ്‌എൽപിപി വിജയിച്ചത്.
തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജപക്സെയെ അഭിനന്ദനമറിയിച്ചു. എല്ലാ മേഖലകളെയും കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും ബന്ധങ്ങളെ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ഇരുപക്ഷവും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിക്ക് (യുഎൻപി) 249,435 വോട്ടുകൾ (രണ്ട് ശതമാനം) വോട്ടുകൾ മാത്രമാണ് നേടാനായത്. കൂടാതെ ദേശീയതലത്തിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.