സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയാ ചക്രബർത്തിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രറ്റ് ചോദ്യം ചെയ്തു. മുംബൈയിലെ എൻഫോഴ്സ്മെന്റ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന് റിയ ആവശ്യപ്പെട്ടിരുന്നു. ബീഹാർ സർക്കാറിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് ബീഹാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഹർജി സുപ്രീം കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം റിയ ആവശ്യപ്പെട്ടത്. എന്നാല്‍ റിയയുടെ ആവശ്യം ഇഡി തള്ളുകയായിരുന്നു.
റിയയുടെ സാമ്പത്തിക ഇടപെടലിനെ കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിയയുടെ ചാർട്ടേണ്ട് അക്കൗണ്ടന്റിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ കമ്പനിയിൽ പങ്കാളികളായ റിയയും റിയയുടെ സഹോദരൻ കമ്പനി അക്കൗണ്ട വഴി കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സുശാന്തിന്റെ പതിനഞ്ച് കോടി രൂപ റിയ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും പരാതിയുണ്ട്. സുശാന്തിന്റെ സുഹൃത്ത് സിദ്ധാർത്ഥ് മാനേജർ ശ്രുതി മോഡി, എന്നിവരോടും ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.