കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. 30 അടി താഴ്ചയിലേക്ക് പതിച്ചുവെന്നാണ് വിവരം. വിമാനത്തിന്റെ പൈലറ്റ് അടക്കം 11 പേര്‍ മരിച്ചു. വന്ദേഭാരത് മിഷന്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. ആറ് ജീവനക്കാർ ഉൾപ്പെടെ 177 യാത്രക്കാരാണ് എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത്.
മംഗലാപുരം അപകടത്തിനു സമാനമായ അപകടമാണ് ഉണ്ടായിരിക്കുന്നത്. വിമാനം രണ്ടായി പിളര്‍ന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനമാണ് പകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഡൽഹിയിൽ നിന്നുള്ള വിമാനമാണെന്ന വിവരവും ലഭിക്കുന്നുണ്ട്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിൻ്റെ മുൻഭാഗം കൂപ്പുകുത്തി. പരുക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്.