കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ കൊവിഡ് മുക്തനായി. ശനിയാഴ്ച നടത്തിയ പരശോധനയിലാണ് കൊവിഡ് നെഗറ്റീവ് ആയത്. ഇന്നാണ് പരിശോധനാ ഫലം ലഭിച്ചത്. 9 ദിവസം മുമ്പാണ് ഇദ്ദേഹത്തെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടത്. വൈകുന്നേരത്തോടെ ആശുപത്രി വിടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യെദ്യൂരിപ്പയുടെ പുത്രി ബി വൈ പത്മാവതിക്കും കൊവിഡ് ബാധിച്ചിരുന്നു.
കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലുവിന് കൊവിഡ് ബാധിച്ചിരുന്നു. രോഗബാധിതനായ വിവരം മന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. ശ്രീരാമലുവിനെ ബാംഗ്ലൂരിലെ ബൗറിങ്ങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം മന്ത്രി യാത്ര ചെയ്തിരുന്നു. 30 ഓളം ജില്ലകളികളിൽ യാത്ര ചെയ്തതായി ശ്രീരാമലു വ്യക്തമാക്കി. താനുമായി നേരിട്ട് ബന്ധപ്പെട്ടവരോട് മുൻകരുതലായി നിരീക്ഷണത്തിൽ പോകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ കൊവിഡിനെതിരായ പോരാട്ടം തുടരുകയാണെന്നും ശ്രീരാമലു ട്വിറ്ററിൽ കുറിച്ചു. ശ്രീരാമലു ഉൾപ്പെടെ 5 മന്ത്രിമാർക്കാണ് കർണാടകയിൽ കൊവിഡ് ബാധിച്ചത്.