LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ

ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നു എന്നാണ് സ്വാതന്ത്യം പ്രഖ്യാപിച്ച് കൊണ്ട് പണ്ഡിററ് ജവഹര്‍ലാല്‍ നെഹ്‌റു അന്ന് അര്‍ദ്ധരാത്രിയില്‍ പ്രസംഗിച്ചത്. ഒരുമയോടെ പടപൊരുതിയതുകൊണ്ടാണ് വിദേശഭരണത്തില്‍ നിന്നും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. വിവിധ മത-ജാതി വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ ആചാര, സംസ്‌കാര, ഭാഷാ ഭക്ഷണ ഭേദങ്ങള്‍ മറന്ന് ഒരേ വികാരമായി ഇന്ത്യക്കാരായി നിലകൊണ്ടു. വൈവിധ്യങ്ങള്‍ക്കിടയിലെ ഏകസ്വരമായിരുന്നു ദേശീയപ്രസ്ഥാനത്തിന്റെ പ്രത്യേകത. ഒരുമിച്ച് നില്‍ക്കണമെന്ന ഉള്‍വിളിയില്‍ നിന്നാണ് മനുഷ്യര്‍ ദേശീയ പ്രസ്ഥാനത്തിലേക്ക് എടുത്തു ചാടിയത്.  

വൈവിധ്യത്തെ വൈവിധ്യമായി നിലനില്‍ക്കാന്‍ അനുവദിച്ചതാണ് ദേശീയതയുടെ വിജയം. ഈ വൈവിധ്യത്തെ ഇല്ലാതാക്കിയാല്‍ ഇന്ത്യന്‍ ദേശീയത ശിഥിലമാകും. മതേതര മൂല്യങ്ങളിലും ജനാധിപത്യത്തിലും അധിഷ്ഠിതമായി രൂപപ്പെട്ട ദേശീയത സങ്കുചിത മതദേശീയതയുടെയും മതവിദ്വേഷത്തിന്റെയും പുതിയ ശീലങ്ങളിലേക്ക് വീണുപോയിരിക്കുന്നു എന്നതാണ് ഇന്ന്‌ നാം നേരിടുന്ന ദുരന്തം.

സാര്‍വലൗകികമായ വീക്ഷണത്തോടെയാകണം ദേശീയത ഉണര്‍ന്നു വരേണ്ടത്. ലോകമേ തറവാട് എന്ന വിശാല വീക്ഷണത്തോടെയുള്ള ദേശാഭിമാന മിനാരങ്ങളാണ് ഉയരേണ്ടത്. ഏതെങ്കിലും പ്രത്യേക അടയാളത്തിന്റെയോ ആചാരത്തിന്റെയോ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ശീലങ്ങളോ ചിന്തകളോ ഐക്യബോധത്തിലേക്ക് നയിക്കില്ല.

ആത്മീയതയുടെയല്ല, മാനവികതയുടെ അഭയസ്ഥാനമാണ് ദേശാഭിമാനം എന്നാണ് ടാഗോര്‍ പറഞ്ഞത്. ദേശീയ നേതാക്കളും കവികളും സാംസ്‌കാരിക നായകരുമെല്ലാം ലോകം ഒരു കൂടാണെന്ന് സങ്കല്‍പ്പിച്ചവരാണ്. എല്ലാവരും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിയുറച്ച ദേശീയതയാണ് ഉയര്‍ത്തിപ്പിടിച്ചത്. ആ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനോ വിഷം ചേര്‍ക്കാനോ ഉള്ള ശ്രമം ഏത് ഭാഗത്തുനിന്നുണ്ടായാലും നാം ചെറുത്തു തോല്‍പ്പിക്കണം. ദേശീയത എന്നാല്‍ അന്യമത വിദ്വേഷമോ അപരവിദ്വേഷമോ അന്യരാജ്യ ശത്രുതയോ അല്ല.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നാം ഒരുപാട് മുന്നോട്ടു പോയി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന ഖ്യാതി നമുക്ക് ലഭിച്ചു. പക്ഷേ ആഗ്രഹിച്ചതെല്ലാം നേടാനായില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മഹാത്മാഗാന്ധിയുടെ ജീവിതോദ്ദേശമായിരുന്നു എല്ലാ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുനീക്കുക എന്നത്. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ 73 വര്‍ഷത്തിനപ്പുറവും സാധിച്ചിട്ടില്ല. സാമ്രാജ്യത്വ ശക്തികളുടെയും, സ്വദേശി – വിദേശി കോര്‍പ്പറേറ്റുകളുടെയും അധികാര ദല്ലാളുകളെ പടിയിറക്കണം; വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്തി; മതേതരത്വവും, ജാനാധിപത്യവും, രാജ്യത്തിന്‍റെ പരമാധികാരവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ നമുക്ക് സാധിക്കട്ടെ.

എല്ലാ വായനക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍...

Contact the author

Muziriz Post

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More