73 ദിവസത്തിനകം ഇന്ത്യക്കാർക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി - ആസ്ട്ര സെനേക സംയുക്തമായി വികസിപ്പിച്ച വാക്സിനായ കൊവിഷീൽഡ് വാക്സിനാണ് ഇന്ത്യയിൽ നൽകുക. കൊവിഷീൽഡിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായുള്ള വാക്സിൻ പരീക്ഷണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. 28 ദിവസത്തിന് ശേഷമാകും അടുത്ത പരീക്ഷണം. ഇതിന് ശേഷമാകും വാക്സിൻ വിജയത്തെ കുറിച്ചുള്ള അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.
ഈ പരീക്ഷണം വിജയിച്ചാലാണ് ഇന്ത്യയിൽ ലഭ്യമാക്കുക. തുടർന്ന് വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ ഉത്പാദനം ആരംഭിക്കും. ഉത്പാദനത്തിന് ആവശ്യമായ ലൈസൻസും,വാക്സിൻ പരീക്ഷണത്തിനുള്ള അനുമതിയും ലഭിച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.