വിമാനത്താവള ലേലത്തിൽ അദാനി ഗ്രൂപ്പിനെ സഹായിച്ചിട്ടില്ലെന്ന് സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനി. ലേലത്തിന്റെ ലീഗൽ കൺസൽട്ടൻറ് ആയിരുന്നു കമ്പനി. അദാനിക്ക് അവരുടേതായ നിയമോപദേശകർ ഉണ്ടായിരുന്നുവെന്നും കേരളത്തിന്റെ ലേലത്തുകയിൽ ഇടപെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
കേരളത്തിന്റെ തുക ലേലസമയം വരെ രഹസ്യമായിരുന്നു. ഇക്കാര്യത്തിൽ കേരളത്തിന് നൽകിയത് നിയമോപദേശം മാത്രമാണെന്നും കമ്പനി 'ദി ഹിന്ദു' പത്രത്തിൽ വിശദീകരിച്ചു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മകൻ കരണിന്റെ ഭാര്യ പരിധിയുടെ പിതാവ് സിറിൽ ഷ്റോഫ് ആണ് ഈ സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർ.
അദാനി പാർട്ണറായ സിറിൽ അമർചന്ദ് മംഗൾദാസ് എന്ന നിയമസ്ഥാപനത്തെ കേരള ലേലത്തിനുള്ള രേഖകൾ തയാറാക്കാൻ പരിധി ഏൽപ്പിച്ചത് വിവാദമായിരുന്നു.