സെക്രട്ടറിയേറ്റിൽ തീപിടുത്തം. പൊതുഭരണ വകുപ്പിന് കീഴിലെ പ്രോട്ടോക്കോൾ ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനയും സെക്രട്ടറിയേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തീയണച്ചു. വൈകീട്ട് 5 മണിയോടെയാണ് തിപിടിച്ചത്. ഷോട്ട് സർക്യൂട്ടാണ് അപകട കാരണം. കമ്പ്യൂട്ടറിൽ നിന്നാണ്തീപടർന്നത്. ഫയലുകൾ കത്തി നശിച്ചിട്ടുണ്ട്. അതേ സമയം പ്രധാന ഫയലുകൾ സുരക്ഷിതമാണെന്ന് പൊതുഭരണ സെക്രട്ടറി അറിയിച്ചു. ഗസ്റ്റ് ഹൗസ് റൂം ബുക്കിംഗുമായി ബന്ധപ്പെട്ട് ഫയലുകളാണ് നശിച്ചതെന്നും സെക്രട്ടറി അറിയിച്ചു.
അതേ സമയം തീപിടുത്തം അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളാണ് നശിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞത്. വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.