LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രാഫിക് പിഴത്തുക പിരിവ് സ്വകര്യകമ്പനിക്കുനല്‍കാന്‍ വഴിവിട്ട നീക്കം- ചെന്നിത്തല

തിരുവനതപുരം: ട്രാഫിക് പിഴത്തുക  പിരിക്കുന്നത് സ്വകാര്യവല്‍ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിച്ച് പൊലിസിന് നല്‍കാനുള്ള ചുമതല സിഡ്കൊയില്‍ നിന്ന് മാറ്റി സ്വകാര്യ കമ്പനിയായ മീഡിയാട്രോണിക്സിന് നല്‍കാന്‍ സര്‍ക്കാര്‍ വഴിവിട്ടു നീക്കം നടത്തുന്നതായും രമേശ്‌ ചെന്നിത്തല ആരോപിച്ചു. 

പിഴത്തുകയുടെ 90% കമ്പനിക്കും വെറും 10% മാത്രം സര്‍ക്കാരിനും ലഭിക്കുന്ന രീതിയിലാണ് കരാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു. പത്തു വര്‍ഷത്തെക്കാണ് സ്വകാര്യ  കമ്പനിക്ക്  പിഴത്തുക പിരിവിന് കരാര്‍ നല്‍കുന്നത്. ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളിലൊന്ന്‌ നേരത്തെ കരിമ്പട്ടികയില്‍ പെട്ട ഗാലക്സോണ്‍ എന്ന കമ്പനിയാണ്. അവര്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ പരിചയമോ, പദ്ധതി ഏട്ടെടുക്കാന്‍ തക്ക സാമ്പത്തിക ഭദ്രതയോ ഇല്ലെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു. ഗാലക്സോണ്‍ കമ്പനിക്ക് നല്‍കിയ കരാര്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന മുഖ്യമന്ത്രി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം.ഇന്ത്യയില്‍ ആദ്യമായാണ് ട്രാഫിക് പെറ്റിയടിക്കാനും പിഴ ഈടാക്കാനും സര്‍ക്കാര്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.  

 

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More