സെക്രട്ടറിയേറ്റിലെ തീപിടുത്ത് അട്ടിമറിയല്ലെന്ന് ആവർത്തിച്ച് മന്ത്രിമാർ. അപകട കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അട്ടിമറിയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം നാണം കെട്ട പ്രചാരണമാണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരിക്കാൻ രമേശ് ചെന്നിത്തലക്ക് യോഗ്യയില്ല. സത്യം എന്താണെന്ന് അറിഞ്ഞിട്ടും പ്രതിപക്ഷ നേതാവ് അസത്യ പ്രചരണം തുടരുകയാണ്. പ്രതിപക്ഷത്തിന്റെ നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സെക്രട്ടറിയേറ്റിൽ കയറാൻ പാടില്ലെന്ന് പറയാൻ സെക്രട്ടറിയേറ്റ് ഇ പി ജയരാജന്റെ തറവാടല്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. കള്ളക്കടത്തിലെ പ്രതികൾ സെക്രട്ടറിയേറ്റിൽ കയറി നിരങ്ങിയപ്പോൾ ആർക്കും പരാതിയുണ്ടായിരുന്നില്ല. തീപിടിച്ചപ്പോൾ ഓടിയെത്തിയ പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും ചെയ്തത് വലിയ കുറ്റമായി. എൻഐഎ അന്വേഷണം അട്ടിമറിക്കാനാണ് ശ്രമം നടന്നത്. ഫയലുകൾക്ക് തീവെച്ചത് തന്നെയാണ് അതുകൊണ്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണം വെണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.