അധോലോക നായകൻ രവിപൂജാരി പ്രതിയായ കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കും. അദ്യം ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. നടി മരിയാ പോളിന്റെ ഉടമസ്ഥതതയിലുള്ള പനമ്പള്ളി നഗറിലെ ബ്യൂട്ടി പാർലറിലാണ് വെടിവെപ്പ് നടന്നത്. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിവെച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജാരിയുടെ പങ്ക് വെളിപ്പെട്ടത്. ക്വട്ടേഷൻ ലഭിച്ചതിനെ തുടർന്നാണ് കൃത്യം നടത്തിയതെന്ന് സൂചിപ്പിച്ച് പൂജാരിയുടെ ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. ഈ സമയം വിദേശത്ത് ഒളിവിലായിരുന്നു പൂജാരി.
പൂജാരി ഉൾപ്പെട്ട മൂന്ന് കേസുകളും തീവ്രവാദ വിരുദ്ധ സ്ക്വഡിന് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് പൂജാരി. വിദേശത്ത് വെച്ച് പിടിയിലായ പൂജാരിയെ കർണാടക പൊലീസിന് കൈമാറുകയ്യിരുന്നു.
ബ്യൂട്ടി പാർലർ ആക്രമിക്കുന്നതിന് കാസർകോട്ടെ സംഘത്തിന് പൂജാരി ക്വട്ടേഷൻ നൽകിയിരുന്നത്. ബിലാൽ വിപിൻ വർഗീസ് എന്നിവരാണ് വെടിവെച്ചത്. ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.