കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ബാങ്ക് വായപകളുടെ മോറിട്ടോറിയം അതേ രീതിയിൽ തുടരില്ലെന്ന് കേന്ദ്രസർക്കാർ. കടമെടുത്തവർക്കുള്ള ഇളവുകൾ ബാങ്കുകൾക്ക് സ്വമേധയാ തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മോറിട്ടോറിയം നീട്ടാനാകില്ലെന്ന് വ്യക്തമാക്കി നേരത്തെ ആർബിഐയും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മോറിട്ടോറിയം ആദ്യം വിനിയോഗിച്ചരേക്കാൾ കൂടുതൽ മോറിട്ടോറിയം നീട്ടിയപ്പോൾ ആനുകൂല്യം വിനിയോഗിച്ചെന്നാണ് ബാങ്കുകളുടെ നിഗമനം. ഇതിനാൽ മോറിട്ടോറിയം നീട്ടരുതെന്നാണ് ബാങ്കുകളുടെ നിലപാട്.
ആർബിഐ കഴിഞ്ഞ മാസം പുറത്തിറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാകും വായപ് ഇളവുകൾ അനുവദിക്കുകയെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വായ്പയുടെ പലിശ സംബന്ധിച്ചാണ് സർക്കുലറിൽ ആർബിഐ വ്യക്തമാക്കിയിരുന്നത്. സർക്കുലർ പ്രകാരം നിലവിലെ വായ്പാ കാലാവധി മോറിട്ടോറിത്തിലോ അല്ലാതെയോ നീട്ടാൻ ബാങ്കുകൾക്ക് അധികാരം നൽകും.