കൊവിഡ് വാക്‌സിൻ പരിശോധന താത്കാലികമായി നിർത്തിവെച്ചതായി അമേരിക്കന്‍ മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാസെനെക അറിയിച്ചു. കമ്പനി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ വാക്സിന്‍ പരീക്ഷിച്ച ഒരു സ്ത്രീയില്‍ നാഡീസംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടര്‍ന്നാണ് പരീക്ഷണം നിർത്തിവെച്ചത്.
അവസാനഘട്ട വൈറസ് വാക്സിൻ പരീക്ഷണവുമായി സഹകരിച്ചവരില്‍ സുഷുമ്‌നാ നാഡി വീങ്ങുന്നതായി കമ്പനി വക്താവ് മാത്യു കെന്റ് അറിയിച്ചു. ഇതിന്റെ കാരണം എന്താണെന്ന് അറിയാനായുള്ള കൂടുതൽ പരിശോധനകൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഡാറ്റ അവലോകനത്തിനായി വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചതായി കഴിഞ്ഞ ദിവസമാണ് ആസ്ട്രാസെനെക അറിയിച്ചത്. ഗവേഷണം തുടരണോ വേണ്ടേ എന്ന് തീരുമാനിക്കുന്നതിനായി സ്വതന്ത്ര സമിതിയാണ് സുരക്ഷാ ഡാറ്റ അവലോകനം ചെയ്യുന്നത്.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ആസ്ട്രാസെനെക വാക്സിനെക്കുറിച്ചുള്ള പഠനത്തിനായി യുഎസിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയത്. ഏകദേശം 30,000 പേരെയാണ് റിക്രൂട്ട് ചെയ്തത്.