അടുത്ത വർഷം ആരംഭത്തോടെ കൊവിഡ് വാക്‌സിൻ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പ്രത്യാശ പ്രകടിപ്പിച്ചു. മറ്റുരാജ്യങ്ങളെപ്പോലെ ഇന്ത്യയും വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാജ്യത്തെ ആരോഗ്യവിദഗ്ദ്ധരുടെ നേതൃത്വത്തില്‍ വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. അതുകൊണ്ട്, അടുത്ത വര്ഷം ജനുവരിയോടെ തന്നെ ഇന്ത്യയിൽ വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ- അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
അതേസമയം, അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ കൊവിഡ് വാക്സിന്‍ പുറത്തിറക്കാനാകു എന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. ഇന്ത്യയില്‍ പ്രധാനമായും മൂന്നാം ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്ന ഓക്സ്ഫോര്‍ഡിന്റെ വാക്സിന്‍ ബ്രിട്ടണിലെ രോഗികളില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാകിയതിനെത്തുടര്‍ന്ന് പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. റഷ്യയുടെ കൊവിഡ് വാക്സിനും സമാനമായ പ്രശ്നമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത് ഇന്നലെയാണ്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം തീരാന്‍ വെറും മൂന്ന് മാസം മാത്രം ബാക്കിനില്‍ക്കെ അടുത്ത വര്‍ഷം ആദ്യം വാക്സിന്‍ എങ്ങനെ ലഭ്യമാകും എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.