അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയിലും സംഘർഷങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ട്. അരുണാചലിലെ യഥാർഥ നിയന്ത്രണ രേഖക്ക് സമീപമുള്ള ആറ് സ്ഥലങ്ങളിൽ ചൈന കൂടുതൽ സേന വിന്യസം നടത്തുന്നതയാണ് റിപ്പോർട്ട്.
അപ്പർ സുബൻസിരിയിലെ അസാപില, ബിസ, മാജ, ലോങ്ജു എന്നിവിടങ്ങളിൽ സംഘർഷത്തിനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനായി ഈ ഭാഗങ്ങളിലെല്ലാം ഇന്ത്യ പട്രോളിങ് ശക്തമാക്കി. ബിസയിലെ നിയന്ത്രണരേഖയ്ക്കടുത്തായി ചൈനീസ് സൈന്യം പുതുതായി റോഡ് നിർമിച്ചിട്ടുണ്ട്. ഇതെല്ലാം മറ്റൊരു സംഘർഷത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളായേക്കാമെന്ന് സൈന്യം സംശയം പ്രകടിപ്പിച്ചു. ഇതിനെത്തുടർന്ന്, തർക്കം നിലനിൽക്കുന്ന ആറ് പ്രദേശങ്ങളിലും ഇന്ത്യൻ സൈന്യം നിരീക്ഷണം ശക്തമാക്കി.ഇരു രാജ്യങ്ങളും തമ്മില്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈനയുടെ പ്രകോപനപരമായ ഈ നീക്കം.