വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയുടേതെന്ന തരത്തിൽ പ്രചരിച്ച കത്തിന്റെ ഉടമയായ പെൺകുട്ടിയെ കാത്ത് മങ്കരയിലെ റോഡിൽ കുത്തിയിരിക്കുകയാണ് അനിൽ അക്കര എംഎല്‍എ. ആലത്തൂര്‍ എം.പി രമ്യാഹരിദാസും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും കൂടെയുണ്ട്.
ലൈഫ് മിഷൻ പദ്ധതിയിൽ തന്റെ കുടുംബത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച് അത് എംഎൽഎ തകർക്കരുതെന്നും ആവശ്യപ്പെട്ടുള്ള കത്താണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്. നീതു ജോൺസൺ, മങ്കര എന്ന പേരിലായിരുന്നു കത്ത്. ഈ നീതുവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചുവെന്നും കണ്ടെത്താന്‍ കഴിയാത്തതോടെയാണ് ഇത്തരമൊരു കാത്തിരിപ്പ് നടത്തുന്നതെന്നും അനില്‍ അക്കര പറയുന്നു.
നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ എന്നെ സമീപിക്കാം എന്നും എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്. അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെ പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്‌നമാണ്. ഞങ്ങളുടെ കൗണ്‍സിലര്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ്മിഷന്‍ ലിസ്റ്റില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്ലാതാക്കരുത് എന്നാണ് 'നീതു' എഴുതിയ വൈകാരികമായ കുറിപ്പില്‍ പറയുന്നത്.