ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന ഐഎഎയുടെ വിമർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. പുഴുവരിച്ചെന്ന് പറയുന്നവരുടെ മനസാണ് പുഴുവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറിയ വീഴ്ചയുണ്ടായാൽ പോലും വലിയ തോതിലുള്ള വിമർശനമാണ് ഉണ്ടാകുന്നത്. ഇത്തരം പ്രസ്താവന നടത്തുന്നവർക്ക് മറ്റെന്തിങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ നേരിട്ട് പറയുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ 75 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യ വിദഗ്ധരുമായി സർക്കാർ കൂടിയാലോചന നടത്താറുണ്ട്. എന്നാൽ സ്വയം വിദഗ്ധരെന്ന് കരുതുന്നവരെ സർക്കാർ ബന്ധപ്പെടാറില്ല. ഇത്തരം വിദഗ്ധർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
കൊവിഡ് പ്രതിരോധത്തിൽ വീഴചയുണ്ടെങ്കിൽ സർക്കാറിനെ അറിയിക്കുകയാണ് വേണ്ടത്. തെറ്റു കുറ്റങ്ങൾ നികത്താൻ സർക്കാർ നടപടികൾ എടുത്തിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയിൽ കുറവുണ്ടായിട്ടുണ്ട്. ഇതിനാലാണ് രോഗവ്യാപനം കൂടിയത്. നേരത്തെയുള്ള നിലതിരിച്ചു പിടിക്കാനാകും. കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ മരണ നിരക്കും വർദ്ധിക്കാൻ സാധ്യയുണ്ട്. അതിനാൽ കർശനമായി കൊവിഡ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ആരോഗ്യ വകുപ്പിനെതിരെ ചിലർ ഉയർത്തുന്ന വിമർശനങ്ങൾ ഉചിതമാണോ എന്ന് ഉന്നയിക്കുന്നവർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു