അഫ്ഗാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ഭീകരാക്രമണം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലാണ് ആക്രമണം നടന്നത്. വിദ്യാർഥികളടക്കം 24 പേർ കൊല്ലപ്പെട്ടു.
57 പേർക്കാണ് ചാവേർ ആക്രമണത്തിൽ പരിക്കേറ്റത്. ഭീകരർ സ്ഥാപനത്തിനുള്ളിലേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും അതിനു മുൻപേ പൊട്ടിത്തെറിച്ചെന്ന് ആഭ്യന്തര കാര്യ മന്ത്രാലയ വക്താവ് തരേഖ് ആര്യൻ പറഞ്ഞു. പല ആവശ്യങ്ങൾക്കായും സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റവരും മരിച്ചവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാൻ സർക്കാറും നാറ്റോയും സംഭവത്തിൽ അപലപിച്ചു. നിരവധി വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞദിവസം സുരക്ഷാസേന സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഇതിൽ 34 പേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനും താലിബാൻ സർക്കാരും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കെയാണ് അഫ്ഗാനിൽ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നത്.