നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ചു പിടിച്ച് കൂട്ടിലടച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് കടുവയെ പിടികൂടാനായത്. മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടര്‍മാരും ചേര്‍ന്ന് കൂട്ടിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ദ സംഘം കടുവയെ നിരീക്ഷിച്ചു വരികയാണ്.
വയനാട് ചീയം പാറയില്‍ നിന്നും നിന്നും വനംവകുപ്പ് പിടികൂടിയ പെണ്‍കടുവയാണ് കഴിഞ്ഞ ദിവസം കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. പാര്‍ക്കില്‍ വിടാനായി കൊണ്ടുപോകുമ്പോഴാണ് കൂട് പൊളിച്ച് കടുവ രക്ഷപ്പെട്ടത്. കടുവ രക്ഷപ്പെടാന്‍ ഇടയായ കാരണവും സാഹചര്യവുമടക്കം അന്വേഷിച്ച് നടപടിയെടുക്കുന്ന ഘട്ടത്തിലേക്ക് ഉടന്‍തന്നെ വനംവകുപ്പ് കടക്കും.
ട്രീറ്റ്മെൻ്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാർപ്പിച്ചത്. ഈ കൂടിൻ്റെ മേൽഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടത്. നിയാഴ്ച ഉച്ചയ്ക്ക് ആഹാരം കൊടുക്കാൻ നോക്കിയപ്പോഴായിരുന്നു കടുവയെ കാണാതായ വിവരം ഉദ്യോഗസ്ഥര്‍ അറിയുന്നത്. വയനാട് ചീയമ്പം പ്രദേശത്ത് ഭീതി സൃഷ്ടിച്ചുവന്ന ഒൻപതു വയസ്സുള്ള ഈ കടുവയെ വയനാട് വന്യജീവി സങ്കേതത്തിലെ വനപാലകരുടെ നേതൃത്വത്തിലാണ് നെയ്യാറിൽ എത്തിച്ചത്.