ബംഗളൂരു മയക്കുമരുന്ന കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് നിക്ഷേപമുണ്ടെന്നു കരുതുന്ന കാർ പാലസിലും, സ്ഥാപനത്തിന്റെ ഉടമ അബ്ദുള്‍ ലത്തീഫിന്റെ വസതിയിലും ഇ.ഡി. റെയ്ഡ്. ബിനീഷ് കോടിയേരിയുടെ വീട്ടിലും എന്‍ഫൊഴ്സ്‌മെന്‍റ് പരിശോധന നടത്തുകയാണ്. ബിനീഷുമായി ബന്ധപ്പെട്ട എട്ടു കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തുന്നത്.
സ്റ്റാച്ച്യു ചിറക്കുളം റോഡിലെ ടോറസ് റമഡീസ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം, ബിനീഷിന്റെ സുഹൃത്ത് അൽജാസം അബ്ദുൽ ലത്തീഫിന്റെ അരുവിക്കരയിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അരുൺ വർഗീസിന്റെ പട്ടം കെ.കെ ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനം, കെ.സി.എ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അനസിന്റെ വീട് എന്നിവിടങ്ങളാണ് റെയ്ഡ് നടക്കുന്ന മറ്റു കേന്ദ്രങ്ങള്‍.
ബിനീഷ് അറസ്റ്റിലാവുന്നതിന് തൊട്ട് മുമ്പ് വരെ മരുതുംകുഴിയിലുള്ള കോടിയേരി എന്ന ഈ വീട്ടിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും ഭാര്യയും താമസിച്ചിരുന്നത്. അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് കോടിയേരി എകെജി സെന്‍ററിന് മുന്നിലുള്ള പാര്‍ട്ടി അനുവദിച്ച ഫ്ലാറ്റിലേക്ക് താമസം മാറിയത്.
കഴിഞ്ഞ ദിവസം ബിനീഷിന്റെ കോടതി ജമ്യാപേക്ഷ തള്ളിയിരുന്നു ബിനീഷിന്റ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന ആവശ്യം ബംഗളൂരു സെഷൻസ് കോടതി അംഗീകരിച്ചു. ബിനീഷിന്റെ കസ്റ്റഡി 5 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. ബിനീഷിന് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇ ഡി അറിയിച്ചു. ഈ മാസം 7 വരെയാണ് കസ്റ്റഡി നീട്ടിയത്.