LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഖമറുദ്ദീന് ലീഗിന്റെ പിന്തുണ; രാജി ആവശ്യപ്പെടില്ല

കോഴിക്കോട്: കാസര്‍ഗോഡ്‌ ഫാഷൻ ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എംസി ഖമറുദ്ദീൻ എംഎൽഎക്ക് മുസ്ലീലീഗിന്റെ പിന്തുണ. ഖമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇന്ന് ചേർന്ന ലീഗിന്റെ അടിയന്തര നേതൃയോഗം വിലയിരുത്തി. അന്വേഷണം പൂർത്തിയാവുന്നതിന് മുമ്പ് ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത് ഇതിന്റെ തെളിവാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിക്ഷേപർക്ക് പണം കൊടുക്കാനുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊലീസ് നടപടി അസാധാരാണമാണെന്നും ബിസിനസ് പൊളിഞ്ഞതിന്‍റെ പേരില്‍ അറസ്റ്റു ചെയ്യുന്നത് അന്യായമാണ്. നിക്ഷേപ തട്ടിപ്പ് പാർട്ടി അറിഞ്ഞിരുന്നില്ല. ഖമറുദ്ദീന്റെ അറസ്റ്റ് സർക്കാറിനെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എംസി ഖമറുദ്ദീൻ എംഎൽഎ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് മുസ്ലീലീഗിന്റെ അടിയന്ത നേതൃയോഗം കോഴിക്കോട്ട് ചേർന്നത്. 

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ ഖമറുദ്ദീനെ കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10.30 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കേസിൽ ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്ത് 70 ദിവസം കഴിയുമ്പോഴാണ് ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. ഐപിസി-420, ഐപിസി-34 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ആകെ റജിസ്റ്റർ ചെയ്ത 115 കേസുകളിൽ 77 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്.

അതേസമയം കാസര്‍ഗോഡ്‌ ഫാഷൻ ഗോൾഡ് തട്ടിപ്പില്‌ 3 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. ചന്തേരി കാസര്‍ഗോഡ്‌ സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നായി 27 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് കേസ് എടുത്തത്. രണ്ട് കേസുകളിൽ എംസി ഖമറുദ്ദീനും ഒരു കേസിൽ ഫാഷൻ ഗോൾഡ് എംഡി പൂക്കോയ  തങ്ങളുമാണ് പ്രതി. ഇതോടെ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 115 ആയി.

ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങൾ ഒളിവിൽ പോയതായാണ് പൊലീസിന്റെ നിഗമനം.  കേസിൽ ചോദ്യം ചെയ്യാൻ പ്രത്യേക സംഘം കഴിഞ്ഞ ദിവസം തങ്ങളെ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്ന കാസര്‍ഗോഡ്‌ എസ് പി ഓഫീസിൽ എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പൂക്കോയ തങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. പൊലീസ് തങ്ങളെ പിടികൂടാനായി ഇയാളുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പൂക്കോയ തങ്ങളും കമ്പനി ഡയറ്ടർമാരും ചേർന്ന് തെന്ന കബളിപ്പിച്ചെന്ന് അറസ്റ്റിലായ എംസി ഖമറുദ്ദീൻ എംഎൽഎ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. പൂക്കോയ തങ്ങൾ നാളെ കോടതിയിൽ കീഴടങ്ങുമെന്ന് സൂചനയുണ്ട്.

ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് 150 ഓളം കോടി രൂപ നിക്ഷേപമായി സ്വീകരിക്കുകയും തുടർന്ന് നിക്ഷേപർക്ക് പണം തിരികെ നൽകാതെ കബളിപ്പിച്ചു എന്നാണ് കേസ്. നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ ഉടമകൾ എല്ലാവരും തന്നെ ലീഗുകാരാണ്. 800 ഓളം പേരാണ് കമ്പനിയിൽ പണവും സ്വർണവും നിക്ഷേപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More