രാജ്യം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം നേരിടുന്നതായി ആർബിഐ. സെപ്റ്റംബർ മാസത്തിലെ അവസാന പാദ ജിഡിപി കണക്കിൽ 8.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
തുടർച്ചയായി രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതിൽ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു. ഏപ്രിൽ-ജൂൺ മാസങ്ങളിൽ സമ്പത് വ്യവസ്ഥ 24 ശതമാനം ഇടിവിലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആർബിഐയുടെ പരാമർശം.
രാജ്യത്തെ സമ്പത് വ്യവസ്ഥയെ സംബന്ധിച്ചുള്ള കണക്കുകൾ നവംബർ 27ന് സർക്കാർ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തും. അതേ സമയം, ഒക്ടോബർ- ഡിസംബർ മാസങ്ങളിലായി രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ തിരിച്ചുവരാൻ കഴിയുമെന്ന പ്രത്യാശയും ആർബിഐ പ്രകടിപ്പിച്ചു.